Sunday, July 23, 2006

നല്ല നടപ്പ്‌!!

ഓര്‍മയിലെ എന്റെ ആദ്യസ്വപ്നം?..
മറ്റുള്ളവരെപ്പോലെ നടക്കണം എന്നായിരുന്നു.
നല്ല നടപ്പെനിക്കു വിധിച്ചിട്ടില്ലായിരുന്നു വല്ലൊ!
ആരാണാദ്യമെന്നെ 'ഒന്നരക്കാലന്‍' എന്നുവിളിച്ചതെന്ന്
ഇന്നെനിക്കൊര്‍മയില്ല, എല്ലാ കൊച്ചു വഴക്കുകളും
അവസാനിക്കുന്നത്‌ കളിക്കൂട്ടുകാരുടെ ഈ വിളികളിലായിരുന്നു..
അപ്പോള്‍..മറ്റ്‌ എല്ലാ പ്രധിരോധങ്ങളും കൈവിട്ട്‌
ഞാന്‍ പിന്‍-വാങ്ങും, ഉള്‍ വലിയും..
അന്ന് രാത്രിയും ഞാന്‍ സ്വപ്നം കാണും..
നേരെ നടന്ന് ക്ലാസ്സിലെക്ക്‌ കയറുന്നതിനെക്കുറിച്ച്‌..

ആ വിളികള്‍ പിന്നെയും തുടര്‍ന്നു..
ഓരൊ പരീക്ഷകളിലും മാര്‍ക്കുകള്‍കൊണ്ട്‌ പകരം വീട്ടി.

എന്തായ്‌ തീരണം എന്ന മാഷുടെ ചോദ്യത്തിന്‌
പോലിസ്‌, പട്ടാളം, ഡോക്ടര്‍ തുടങ്ങിയ ഉത്തരങ്ങല്‍കിടയില്‍,
'നേരെ നടക്കുന്നൊരാള്‍' എന്ന വേറിട്ടൊരുത്തരം!
തെല്ലൊന്നങ്കലാപ്പിലായപോല്‍ മാഷും.

മഴയില്ലെങ്കിലും ഓലക്കുടയെ കൂട്ടുപിടിച്ചു..
(ശീലാകുടയന്ന് പണക്കാരുടെ മക്കള്‍ക്ക്‌ മാത്രമുള്ള ആഡംബരമായിരുന്നു!)
ആരാനും തറപ്പിച്ചൊന്നു നോക്കിയാല്‍
കുട കൊണ്ടൊളിപ്പിക്കാന്‍ ശ്രമിച്ചു..
പിന്നെ, 'ഓലക്കുടക്കാരന്‍' ചേര്‍ത്താ പേരവര്‍ വിളിച്ചു!

ഒടുവില്‍, ട്രവ്സര്‍ ഇടുന്ന മറ്റുള്ളവര്‍ക്കിടയില്‍
മുണ്ടുടുക്കുന്ന അഭ്യാസം..
മടക്കിക്കുത്താതതുകൊണ്ട്‌ ആ പേരിനു ശേഷം " മൊല്ലാക്ക" ചെര്‍ത്തവര്‍!
പാന്റ്സ്‌ അന്നെല്ലാമേതോ വിദൂര സ്വപ്നം മാത്രം!!
എല്ലാ യുദ്ധങ്ങളിലും പരാചയം മാത്രം.

എതൊ വൈദ്യര്‍ പറഞ്ഞ്‌,
ഒരു വൈകുന്നേരം അങ്ങാടിയില്‍ നിന്നും ഉപ്പ
ഒരു കറുത്ത കാന്‍ വാസ്‌ ഷൂ കൊണ്ടുവന്നു!
സന്തോഷം അതിരിനുമപ്പുറം!
വളഞ്ഞ കാല്‍പടത്തില്‍ ഉമ്മ എണ്ണ പുരട്ടി ഉഴിഞ്ഞ്‌
ഷൂവിനകത്തിട്ട്‌ കാല്‍ കെട്ടി മുറുക്കുമ്പോള്‍
നോവിനപ്പുറം നിന്ന് നെരെ നടക്കുവനുള്ള മോഹം
ചിരിക്കുകയായിരുന്നു.
രാത്രി ഏറെ വൈകുവോളം തലങ്ങും വിലങ്ങും നദന്നൊടുവില്‍
വേദനിക്കുന്ന കാലൂമായ്‌ ഉറങ്ങാന്‍
തഴപ്പായില്‍ കിടക്കുമ്പൊള്‍, ഷൂ അഴിക്കാന്‍ കൂട്ടാക്കിയില്ല..
വൈദ്യരുടെ തയ്‌ലവും,ഷൂവും
അടുത്ത ദിവസത്തേക്ക്‌ ഒക്കെ ശരിയാക്കും എന്ന പ്രതീക്ഷയില്‍
അന്നുറങ്ങാനൊത്തതേേയില്ല. പിന്നെ, വേദനയും...
കാലത്ത്‌, നേരെയാവാന്‍ കൊതിച്ചകാലില്‍ നീര്‍ വന്നു..
ഓരഴ്ചത്തെ അവധി..
അവധിക്കൊടുവില്‍ ഷൂ ഒരവയവമായി മറിയിരുന്നു..
ഷൂ ലേസ്‌ ഓരൊ തുളകളിലും കോര്‍ത്ത്‌ മുറുക്കുമ്പൊള്‍
ആ വിളികള്‍ മാത്രമായിരുന്നു മനസ്സില്‍..
പ്രയാസപ്പെട്ട്‌ ഓരോ ചുവടുകളും മുന്നൊട്ടു വെക്കുമ്പൊള്‍
ആ വിളികള്‍കുപിന്നിലെ മുഖങ്ങളായിരുന്നു..

* * * * *

ഇപ്പോഴും എന്റെ നടത്തം ശരിയാണെന്നു പറയാന്‍ വയ്യ..
ആരും നേരെ നടക്കുന്നില്ലെന്നതൊ ഒരു സത്യവും!

ആ വിളികള്‍ തന്ന വാശിയും, ഊര്‍ജവും
ഏന്നെ നടക്കാന്‍ പഠിപ്പിച്ചു!

എങ്കിലും, ആ നോവുകള്‍, വേദനകള്‍, കണ്ണീരില്‍ കുതിര്‍ന്ന
സ്വപ്നങ്ങള്‍ എല്ലാം എങ്ങനെ മറക്കാന്‍?


ഇന്നിപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുരത്ത്‌ മൈ ലുകല്‍ ദൂരെ
ഈ മരുപ്പരപ്പിലിരുന്ന് ആ കാലങ്ങളിലേക്‌ എത്തിനോക്കുമ്പോള്‍
ഓരൊ മുഖങ്ങളും ഓര്‍മ്മയുണ്ട്‌..
പക്ഷെ, ആ വിളികള്‍ക്കുപിറകിലെ ഒരു മുഖവും മനസ്സിലില്ല,
എല്ലാരും വിളിച്ചിട്ടുണ്ടെങ്കിലും!!

Sunday, July 16, 2006

ഒരു വെറും മരണം!

ആകാശങ്ങള്‍ നിങ്ങള്‍ പങ്കിട്ടെടുക്കുക
ഒരു പാതി നിനക്ക്‌, മറു പാതി മറ്റേയാള്‍ക്ക്‌,
പിന്നെ, ഇടയില്‍ കമ്പിവേലി...സൈന്യങ്ങളും.

നിന്റെയകാശത്തില്‍, രാവിലെ സൂര്യനുതിക്കും..
പിന്നെ പതിയെ, അതിര്‍ത്തിയിലേക്ക്‌..
നുഴഞ്ഞുകയരന്‍ ശ്രമിക്കുമ്പോല്‍
മറ്റേയാള്‍ പട്ടാളം, വെടിവെച്ചു വീഴ്ത്തും
സൂര്യന്‍ ഒരു നട്ടുച്ച നേരത്ത്‌ മരിക്കുമ്പോഴും
തഴെ, ഏതൊ ഉച്ചകോടി!

അപ്പോള്‍ ഞാന്‍, എന്റെ വെള്ളരിപ്രാക്കളുടെ
ചിറകുകള്‍ അരിഞ്ഞെടുത്ത്‌ തെരുവില്‍ വില്‍പനക്കു വെച്ചിരിക്കയാവും!

***************************
മന്‍ജിത്തിന്റെ,"പകുത്തെടുത്ത ആകാശ"ത്തിനെഴുതിയ കമന്റ്‌! <[link]>

Thursday, July 13, 2006

എന്റെ മോള്‍


എന്റെമോളെനിക്കെന്നും മോളാണ്‌
നിങ്ങളുടെ മോള്‍ നിങ്ങള്‍ക്കും..
പക്ഷെ...

ഒരു പക്ഷെയില്‍ എല്ലാമൊതുക്കാവുന്നതാണോ?

ഈ കൃസ്തുമസിനവള്‍ക്ക്‌ പത്താകും..
അവള്‍ വന്നതൊരു കൃസ്തുമസ്‌ രാത്രിയിലാണ്‌
'തിരുവാതിരയും' 'ബരാ-അത്തും' സംഗമിച്ചൊരു കൃസ്തുമസ്‌ രാത്രി.

അന്നു രാവിലാകാശത്തില്‍ ദിവ്യനക്ഷത്രങ്ങള്‍ ഉദയം ചെയ്തിരുന്നില്ല
അന്നു വാര്‍ഡിലാരും ഊഞ്ഞാല്‍ തീര്‍ത്തിരുന്നില്ല-
'ഒരോര്‍ത്തോ' രോഗിയുടെ കാലേറ്റിയൊരു കൊച്ചൂഞ്ഞാലൊഴിച്ച്‌-
ആതുരാലയത്തിലെന്നും നോംബും നോവുമണല്ലോ
ആതിരക്കും പാതിരക്കും.
എപ്പൊഴുമെന്നപോല്‍ ഉള്ളിലെല്ലാരും ഓത്തിലാണല്ലോ
മധുരമില്ലാ പ്രാര്‍ഥനകളിലും.

കാത്തിരിപ്പിനും, നില്‍പ്പിനും നടപ്പിനുമൊടുവില്‍
ലേബര്‍ റൂമിന്റെ വാതില്‍ പാതിയിലും പാതി തുറന്ന്
പച്ചയുടലുമായ്‌ മുഖമ്മൂടി മാറ്റി ഡോക്ടര്‍ മൊഴിഞ്ഞു:
"മോള്‍! അമ്മയ്കും മോള്‍ക്കും സുഖം"
വേനലിലെ പുതുമഴപൊലെ എന്റെ മെയ്യും മനസ്സും കുളിര്‍ത്തു
എന്റെ വീട്ടിലാര്‍ക്കും പെങ്കുട്ടികളില്ലാര്‍ന്നു
എനിക്ക്‌ പെങ്ങന്മാരും!

* * * * * *

ഈ വേനലവധിക്കും അവള്‍ വന്നിരുന്നു
കഴിഞ്ഞാഴ്ചയാണു മടങ്ങിയത്‌
എയര്‍പോര്‍ടില്‍ ഒരു ഐസ്‌ ക്രീമും നുണഞ്ഞശേഷം
നീലയുടുപ്പുമിട്ടമ്മയുടെ കയ്യില്‍ പിടിപ്പിച്ച്‌
എമ്മിഗ്രേഷന്‍ പടിയില്‍ വെച്ചവളേയുപെക്ഷിക്കുംബോള്‍
പണ്ട്‌ ചാക്കില്‍ കെട്ടി "നാടുകടത്തിയ" കുറുഞ്ഞി പൂച്ചയുടെ
മക്കളിലൊരളുടെ കണ്ണുകള്‍ എന്നെ വേട്ടയാടിയൊ?

ഫോണ്‍ വിളിക്കുംബോള്‍ എപ്പോഴും തിരക്കുന്നു
അവളെന്നെ ചോദിക്കാറുണ്ടൊയെന്ന്..
ഇല്ല.. അവളെന്നെ മറന്നിരിക്കുന്നു
ഇനിക്കാണുന്നതു വരെയേയുള്ളു മറവി.

എങ്കിലും എനിക്കാശ്വാസമാണ്‌
ഇവിടുത്തെ കത്തുന്ന ചൂടില്‍നിന്ന് കുളിരുന്ന
മഴയിലെക്കണല്ലൊ അവള്‍ പോയത്‌
ഇവിദുതെ ഇടുങ്ങിയ ഫ്ലാറ്റില്‍നിന്ന്
വിശാലതയിലെക്കാണല്ലൊ.

ഈ അവധിക്കാണവള്‍ എന്നെ ആദ്യമായ്‌
'ഡാ-ഡീ' എന്നുവിളിച്ചത്‌!
മുമ്പെ പല ശബ്ധങ്ങളുമുണ്ടാക്കുമ്പോള്‍
അതാ, ഡാ-ഡീ വിളിക്കുന്നു എന്നവളുടെ അമ്മ
എന്നെ വിശ്വസിപ്പിക്കാന്‍ വ്രഥാ ശ്രമിക്കരുണ്ടെങ്കിലും!

വീണ്ടും കാണുംബോള്‍, ഒരു നിമിഷത്തെ
ഒരംബരപ്പിനു ശേഷം ഓടിയെത്തും
പിന്നെ, പതിവു സ്നേഹപ്രകടനങ്ങള്‍!!
നുള്ളുകള്‍, പിച്ചുകള്‍, ഉറങ്ങുംബൊള്‍
കണ്ണുകളിള്‍ മാന്തി ഉണര്‍ത്തല്‍....

* * * * * *

അരുതായ്മകള്‍ മാത്രമരങ്ങേറുന്ന ഇന്ന്
വാര്‍ത്തകള്‍ എന്നെ വേട്ടയടുകയാണെപ്പോഴും!

അവളെക്കുറിച്ചെനിക്ക്‌ പ്രതീക്ഷകളശേഷമില്ല,
സ്വപ്നങ്ങളല്ലാതെ.
പ്രത്യാശകളും, പ്രാര്‍ഥനകളല്ലതെ.

എന്റെമോളെനിക്കെന്നും "മോളാണ്‌"
നിങ്ങളുടെ മോള്‍ നിങ്ങള്‍ക്കും..
പക്ഷെ...

ഒരു പക്ഷെയില്‍ എല്ലാമൊതുക്കാവുന്നതാണോ?

ഈ കൃസ്തുമസിനവള്‍ക്ക്‌ പത്താകും..

Sunday, July 09, 2006

മഴയും മിഴിയും

മഴ മേഘങ്ങളില്‍ തുടുത്തു കൂടുന്നതു
മിഴിനീര്‍ മുത്തുകള്‍....
എന്നോ, ബഷ്പമായ്‌ പറന്ന എന്‍ പിതൃുക്കളുടെ
ദുരിത നാളുകളിലെ കണ്ണീര്‍ കണങ്ങള്‍...
ഇന്നെന്‍ മുകളില്‍, പെയ്യാന്‍ നില്ക്കേ,
എന്നിലെ സ്വാര്‍ഥന്‍, കാത്തിരിക്കയാണാ മഴയെ!

മഴയില്‍ കുളിരാനല്ല, കുളിക്കാനും.
വര്‍ത്തമാനത്തിലെ നഗ്ന പഥങ്ങളില്
‍ദൈന്യത വരണ്ടുണങ്ങിയ എന്‍ മിഴികളില്
‍നിന്നിത്തിരി ഉപ്പുരസമെങ്കിലും
കലര്‍ന്നാമഴയിലെന്‍ മനസ്സിന്റെ നോവിന്നൊരല്‍പം
ശാന്തിക്കുവേണ്ടി!

മഴകളില്‍ മിഴിനീര്‍ ചുവഒരിക്കലും ഒടുങ്ങാതെ...
ചാലുകല്‍, തോടുകള്‍, അരുവികള്‍ വഴികടലില്‍...

കടല്‍ വെള്ളത്തിനുപ്പുരസം
ഏന്തുകൊണ്ടെന്നിനി പറയണോ?

Tuesday, July 04, 2006

Versions of smiles!

VERSIONS OF SMILE!

When you smile at me
It’s like a spring of water
In the desert that roots in to
The dry sand, and cools my heart
It can talk of many a thing
And brings positive hopes in abundance !

At times, I wonder about
That smile you gave
From a stretcher in the lobby
Of a labour room,
After a long surgery to give me a baby
The smile followed by a stare
When you’re not in sense.
The most singular and substantial..!

Now, across the miles your smile
Flies all its way to tender me with love and relief.

* * * * *
Smiles can annoy often,
When in such a juncture
It can be irritating or humiliating
Like a dagger, piercing
Directly in to the heart,
Hurting you like anything.

A pale smile substitutes
Many a thing – strangeness, acquaintance
Vague, sneak ideas, approvals, disapprovals
Agreements, disagreements.

Let the heart identify
The hidden hints on time.
It creates mountains in between
Enabling not to tunnel it
Or divide two with an ocean
Impossible to bridge the gap!

Might you’ve come across
Some ever smiling faces
In despair or dismay
Joy or sad, keeps their light Like a sea , hiding the currents under
And flowing without flowing.

This mask of smile is a blessing
None can like to differ
The shield may ease everything.

Smiles – Soothing and cooling
Thrilling and filling
Void , pale, perplexing
Even retaliating
Destructive like a gale !
Consuming like a fire !

Now, even smiles have
Its own versions
So, be cautious while smile !
They’re no more the reflections
Of mind, but….
Shield or mask
And often a weapon !

* * * *
Don’t you cease the smile
Bearing the innocence, goodness,
Hope, frankness and love.
Let others do anything
Don’t change course of your smile.
I love those which touches
My mind with gentle breeze,
Refreshing me with new hopes.

Driven forward by dreams & desires!

"Woods are lovely, dark and deep
But, I have promises to keep
and miles to go before I sleep
and miles to go before I sleep......."

-Robert Frost

Nostaligia...

In the morning, Listening to the groaning noise of the air con, on the wings of thoughts I use to fly always home! Here in the deserts of Arabian gulf, intense heat & humidity awaits outside.

There in my home, the monsoon has started, heavy rains! The rythm of Rain, the cool breeze, I miss a lot...

Hi, a warm welcolm to all to my little space in the web..